ചൊവ്വാഴ്ച, സെപ്റ്റംബർ 04, 2012

മഴവന്ന നാളില്‍


                  കൊയ്തൊഴിഞ്ഞ പാടത്ത് കന്നുകാലികള്‍ അങ്ങിങ്ങു മേഞ്ഞുനടക്കുന്നു.പടിഞ്ഞാറ്, പാടം അവസാനിക്കുന്ന കുന്നിന്‍ ചരിവിലേയ്ക്ക് സൂര്യന്‍ മെല്ലെ മെല്ലെ നീങ്ങുകയാണ്. ഇവിടെ ഈ നടവരമ്പിനു മുകളില്‍ കാലികള്‍ കാര്‍ന്നു തിന്ന പുല്‍മെത്തയ്ക്കു മീതെ ഞാനിരിപ്പു തുടങ്ങിയിട്ട് ഏറെ    നേരമായി.തെക്കേ വരമ്പിന്റെ അങ്ങേത്തലയ്ക്കല്‍ ഒരു ഇട്രാച്ചിക്കിളി എന്നെത്തന്നെ നോക്കി നില്‍ക്കുന്നു. അവന്‍ ശ്രദ്ധിക്കുന്നത് എന്നേയോ, അതോ കണ്ടത്തിനു നടുവില്‍ കൂടു ചമച്ച് മുട്ടയിട്ടടയിരിക്കുന്ന അവന്റെ ഇണക്കിളിയെയോ.? എന്തായാലും എന്റെ ശ്രദ്ധ കൂട്ടില്‍ അടയിരിക്കുന്ന ആ പക്ഷിയിലായിരുന്നു. അവിടെ ഒരു പറവ ഇരിക്കുന്നത് ഒരുനോട്ടത്തില്‍ ആര്‍ക്കും മനസ്സിലാവില്ല. ഉണങ്ങിക്കരിഞ്ഞ വൈക്കോലിന്റെ നിറമാണതിന്. എന്നിട്ടും രണ്ടുനാള്‍ മുന്‍പ്  ഞാന്‍ തന്നെയാണ് ആ കൂടു കണ്ടു പിടിച്ചത്.പാണ്ടിപ്പശുവിനെ കൂടണയ്ക്കാനായി കൊണ്ടു പോകുമ്പോള്‍ അപ്രതീഷിതമായി കാല്‍ചുവട്ടില്‍ നിന്നു  ഉച്ചത്തില്‍ ചിലച്ചുകൊണ്ട് പറന്നുയര്‍ന്ന കിളിയുടെ ഇരിപ്പിടം നോക്കി ചെന്നപ്പോഴാണതു കണ്ടത്. പൊട്ടി വരണ്ട തറയില്‍ കട്ടയുടച്ച് ചെറുതടമാക്കിയിരിക്കുന്നു. 
അതേനിറത്തില്‍, കറുത്ത പുള്ളികളുള്ള മൂന്നു മുട്ടകള്‍..! ചുറ്റും നോക്കി. ഇല്ല ! ഇത് മറ്റാരും കണ്ടിട്ടില്ല.ഇത്  കണ്ട ഏകവ്യക്തി ഞാനാണ്. അവിടെ നിന്ന്  കിഴക്കോട്ട് പതിനൊന്നു കാല്‍ നീട്ടിഅളന്ന് വരമ്പിലെത്തി. പാണ്ടിയെ മേയ്ക്കാന്‍ കയ്യില്‍ കരുതിയ വടി അവിടെ അടയാളമായി കുത്തിനിര്‍ത്തി.! പക്ഷികള്‍ രണ്ടും നിര്‍ത്താതെ കരഞ്ഞുകൊണ്ടിരുന്നു.
റ്റി...റ്റി..റ്റി... അങ്ങിനെ യാണവയുടെ ശബ്ദം. പാണ്ടിയേയും കൊണ്ട് വീടണഞ്ഞപ്പോഴേക്കും  അവ കരച്ചില്‍ നിര്‍ത്തിയിരുന്നു.ഇന്നലേയും സ്കൂള്‍ വിട്ടുവന്ന് അതുതന്നെ നോക്കിയിരിപ്പായിരുന്നു. ഇന്നുമൂന്നാം നാളാണ്. ഇനിയെന്നാണാവോ ആ മുട്ടകള്‍ വിരിയുക..? പതിവു പോലെ  വീട്ടുപടിക്കലെത്തുമ്പോള്‍ അമ്മ കാത്തു നില്‍ക്കുന്നുണ്ടായിരുന്നു.
“ന്താ  അവ്ടെ..?..”
ഞാനിരുന്ന വരമ്പിലേക്ക് ചൂണ്ടി അമ്മ ചോദിച്ചു.
ഞാന്‍ ചുമല്‍ ഉയര്‍ത്തിത്താഴ്ത്തി..
“..ഒന്നൂല്ല..!”
മുന്നോട്ട് മറികടന്ന്  പോയ എന്റെ ട്രൌസര്‍ വള്ളിയില്‍ അമ്മ പിടിത്തമിട്ടു.
“ ഒന്നുമില്ലാതെ..? രണ്ടു ദെവ്സായല്ലോ അവ്ടെത്തന്നെ ഇരിക്കണു..?”
ഇനിയിപ്പോ പറഞ്ഞേ മതിയാകൂ, അല്ലെങ്കില്‍ത്തന്നെ ഒന്നും ഒളിച്ചുവയ്ക്കാന്‍ എനിക്കാവുമായിരുന്നില്ലല്ലോ.
“..അത്..അത്..,
ആരോടെങ്കിലും പറയ്യോ..?”
“ഇല്ല, പറയൂല്ല”
“..അവ്ടെ.. ഒരു..കിളിക്കൂട്...! “
അമ്മയില്‍നിന്നു പിടിവിടുവിച്ചു  ചുവടുകള്‍വച്ചുകൊണ്ടാണിത്രയും പറഞ്ഞത്.
പറഞ്ഞറിയിക്കാന്‍  മനസ്സു വെമ്പുന്നു.
“..മൂന്നു മൊട്ടയുണ്ട്..!!”
“ മിനിയാന്ന് ഞാന്‍ പാണ്ടിയേയും കൊണ്ടു വരുമ്പോ........”
പിന്നില്‍ അമ്മയുടെ സാന്നിധ്യം ഇല്ലെന്നു തോന്നിയപ്പോള്‍ വിവരണം നിര്‍ത്തി തിരിഞ്ഞു നോക്കി.
തിരിഞ്ഞുനിന്ന് ആര്‍ത്തിയോടെ പുല്ലു തിന്നുന്ന പാണ്ടിയോട് അമ്മ കയര്‍ത്തു.
“..ങ്ങട് വാടീ..നേരം സന്ധ്യാവണു..!”
എനിക്ക് അമ്മയോട് ചെറിയ നീരസം തോന്നാതിരുന്നില്ല.
അല്ലെങ്കിലും ഇങ്ങനുള്ള കാര്യങ്ങളിലൊന്നും ഈ വലിയവര്‍ക്ക് ഒരു താല്‍പ്പര്യവുമില്ല. ഇനി ചോദിക്കാനിങ്ങു വരട്ടെ. ഒന്നും പറഞ്ഞു കൊടുക്കൂല്ല..!
കിണറ്റുകരയിലെത്തി കയ്യും കാലും മുഖവും കഴുകി വന്നു.
“.. അതിന് നീയെന്തിനാ അവ്ടെ  നോക്കിയിരിക്ക്ണേ..?”
പാണ്ടിയെ തൊഴുത്തില്‍ കെട്ടിയ ശേഷം  അരികിലെത്തി അമ്മ ചോദിച്ചു.
ഉത്തരം പറയേണ്ടതില്ലെന്നു കരുതിയതാണ്. അറിയാതെ പറഞ്ഞു പോയി.
“ ആ കാലന്‍ കാക്ക വന്നു മുട്ട കുടിച്ചാലോ..?”
“ ഏതു കാലന്‍ കാക്ക..?”
“ ന്നാളു നമ്മുടെ കറുമ്പിക്കോഴീടെ മുട്ടകുടിച്ച..കാക്ക..!”
“ എന്നു കുടിച്ചു,,?”
“..ശ്ശോ....ഈ അമ്മക്ക് ഒന്നും അറീല്ലേ..?”
ഞാന്‍ കാലുയര്‍ത്തി നിലത്ത് ആഞ്ഞു ചവുട്ടി പ്രതിഷേധിച്ചു.
“ ഹെനിക്കൊന്നു മറിയില്ലേ,,,യ്..!!”
കൈ മലര്‍ത്തിക്കാട്ടി പരിഹസിച്ചുകൊണ്ട് അമ്മ കിണറ്റുകരയിലേക്കു പോയി.
ആ മുട്ടകള്‍ക്കുള്ളില്‍ മൂ‍ന്നു കുഞ്ഞിക്കിളികള്‍.! എങ്ങിനേയും  കാലന്‍ കാക്കയില്‍ നിന്ന്  അവയെ രക്ഷിക്കുക. അത്രമാത്രമേ ഞാന്‍ ഇപ്പോള്‍ ചിന്തിക്കുന്നുള്ളു.
കിണറ്റില്‍ നിന്നു വെള്ളം നിറച്ച് അടുക്കളയിലേക്കു നീങ്ങുന്ന അമ്മയുടെ പിന്നാലെ വീണ്ടും കൂടി.
“ ഈ മൊട്ട വിരിയാന്‍ എത്രദെവ്സാവും..?”
“ കുറേ...ദിവസം.”
“..കുറേ..ദെവ്സംന്നു പറഞ്ഞാ...?”
“കുറേ..ദെവ്സംന്നു പറഞ്ഞാ, കൊറേ......ദെവ്സം..!”
എനിക്കാ മറുപടിയില്‍ തൃപ്തി തോന്നിയില്ലെങ്കിലും, മുട്ടവിരിയാന്‍ ഇനിയും നാളുകളാകുമെന്നുറപ്പ്.
“ രാത്രീല് കാക്ക വര്വോ..?”
അരിഞ്ഞുണങ്ങിയ കപ്പക്കഷണങ്ങള്‍  പാത്രത്തിലെ വെള്ളത്തിലേക്കിടുമ്പോള്‍, എന്റെ ചോദ്യം കേട്ട് അമ്മക്ക് ദേഷ്യം വന്നിരിക്കാം.
“..നെനക്ക് വേറേ ഒരു പണീം ഇല്ലാഞ്ഞിട്ടാ ഇതൊക്കെ അന്വേഷിക്കണേ..?”
ഇനിയിപ്പോള്‍ എന്തു ചോദിച്ചാലും ഉത്തരം കിട്ടാന്‍ സാധ്യതയില്ല.
കുതിര്‍ന്നു തുടങ്ങിയ  കപ്പക്കഷണങ്ങളില്‍നിന്ന് രണ്ടെണ്ണമെടുത്തു കടിച്ചുകൊണ്ട് ഉമ്മറത്തേക്കു പോന്നു.
                                                             തെക്കേപ്പറമ്പിലെ കൂറ്റന്‍ കുടപ്പന ഓലകള്‍ക്കു കീഴെ വവ്വാലുകള്‍ ശബ്ദമുണ്ടാക്കുന്നുണ്ട്. സന്ധ്യയായാല്‍ ഇത് പതിവാണ്. മുറ്റത്തിനു താഴെ ഇടതുവശം ചേര്‍ന്നു നില്‍ക്കുന്ന വയസന്‍  ‘കലയ’ മരത്തിനു മുകളില്‍ ഒരു മൂങ്ങ നിത്യ സന്ദര്‍ശകനാണ്. തെക്കുനിന്ന് വീശിയകാറ്റില്‍ ഉലഞ്ഞ മരത്തില്‍ നിന്നും അത് ദൂരേയ്ക്കു പറന്നകന്നു. തൊഴുത്തിനുപിറകിലെ വലിയ നാട്ടുമാവില്‍നിന്നും  മാമ്പഴങ്ങള്‍ തൊടിയിലേക്കു വീഴുന്ന ശബ്ദം കേട്ടു. നാളെ പെറുക്കിച്ചേര്‍ക്കാന്‍ ഇഷ്ട്ടം പോലെയുണ്ടാകും.  അകലെയെവിടെയോ ശക്തിയായി ഇടിവെട്ടി.
“ മഴപെയ്യൂന്നാ‍ തോന്നണെ..”
പുറത്തെ അഴയില്‍നിന്ന് അച്ഛന്റെ പാതിയുണങ്ങിയ കൈലിയും കുപ്പായവും എടുത്തുകൊണ്ട് അകത്തേക്കു കയറുമ്പോള്‍ അമ്മ  പറഞ്ഞു.
മഴമേഘങ്ങള്‍ ഇരുട്ടിനു ഘനം കൂട്ടി. അത്താഴം കഴിഞ്ഞ് ഉറങ്ങാനൊരുങ്ങുമ്പോള്‍ അച്ഛന്‍ അമ്മയോടു പറയുന്നതു കേട്ടു.
“ നന്നായി പെയ്താല് നാളെത്തന്നെ കപ്പ നടണം..”
“ ഉം..പെയ്യാതിരിക്കില്ല ..നല്ല കോളുണ്ട്..” അമ്മ പ്രതികരിച്ചു.
തഴപ്പായയില്‍ അമ്മയോടു ചേര്‍ന്നുകിടക്കുമ്പോള്‍ എന്റെ മനസ്സ് പ്രക്ഷുബ്ധമായിരുന്നു. അച്ഛന്‍ കേള്‍ക്കാതെ അമ്മയോടു ചോദിച്ചു.
“ മഴപെയ്താ..പാടത്ത് വെള്ളാവൂല്ലേ..?”
“..ഉം..അതിനെന്താ..?”
ന്റീശ്വരാ..പാടത്ത് വെള്ളം നിറഞ്ഞാല്‍ എന്റെ കിളിക്കൂട്...?
തകര്‍ത്തുപെയ്യാന്‍ തിടുക്കം കൂട്ടുന്ന വേനല്‍മഴയില്‍നിന്ന് വിരിയാറായ ആ മുട്ടകള്‍ രക്ഷിക്കാന്‍ പാവം ആ കിളികള്‍ക്കാകുമോ.!
ഇരുളിലെവിടെ നിന്നോ ഒരുവേള ആ കിളികളുടെ ദീനരോദനം കേട്ടുവോ..!
ഹൃയത്തില്‍ മുള്ളുടക്കി വലിക്കുന്ന വേദന. എന്റെ കണ്ണുകള്‍ നിറഞ്ഞത് അമ്മയറിഞ്ഞില്ല
‘ന്റെ ഭഗവതീ മുട്ടവിരിഞ്ഞു കുഞ്ഞുങ്ങള്‍ പറന്നുപോകും വരെ മഴപെയ്യല്ലേ..!‘
പുറത്ത് വീണ്ടും ഇടിയും മിന്നലും! അകമ്പടിയായി കാറ്റും നന്നായി വീശുന്നുണ്ട്.
നിറഞ്ഞ ഇരുട്ടില്‍ അച്ഛന്റെ ശബ്ദം.
“ന്റെ ദേവീ ..നന്നായിപ്പെയ്തേക്കണേ..!!”
വല്ലാത്ത നടുക്കത്തില്‍ ഞാന്‍ കണ്ണുകള്‍ ഇറുക്കിയടച്ചു.

***                                     ***                                   ***

“ നേരം എത്രയായീന്നാ നിന്റെ വിചാരം..?..”
അമ്മയുടെ ശബ്ദം കേട്ടാണ് കണ്ണ്തുറന്നത്.
ദൂരെ പാളത്തിലൂടെ തീവണ്ടി കൂവിപ്പായുന്ന ശബ്ദം.
“ ദാ, എട്ടരേടെ വണ്ടി പോയി..! നീയിനീം എഴുന്നേക്കണില്ലേ..?”
വല്ലാത്തനീരസത്തോടെ പുതപ്പുമാറ്റി എഴുന്നേറ്റിരുന്നു. അമ്മ പുതപ്പിച്ചതാവണം.  
ഇപ്പോഴും നല്ല തണുപ്പുണ്ട്. തുറന്നുകിടന്ന ജനലിലൂടെ പുറത്തേക്കു നോക്കി.അമ്മ പറയാറുള്ള  
‘ മഴക്കോള്’‘ ഇപ്പോഴുമുണ്ട്.
മുകളിലത്തെ തൊടിയില്‍ ആരോ കിളയ്ക്കുന്ന ശബ്ദം.
അടുക്കളയിലെത്തി അമ്മയോടു ചോദിച്ചു.
“ അതാരാ അവ്ടെ..?”
“ അത് അച്ഛന്‍.! പിന്നെ ..ആ വാസ്വേട്ടനും ഉണ്ട് .. കപ്പനടാന്‍ പോണു...!”
“..യ്യോ..അപ്പോ മഴപെയ്തോ..?’
“ഹും..! പെയ്തോന്നോ..!എന്തായിരുന്നു രാത്രിയില്..!!”
മുഴുവന്‍ കേള്‍ക്കാന്‍ നിന്നില്ല.
പായുകയായിരുന്നു പാടത്തേയ്ക്ക്. വേനല്‍ച്ചൂടില്‍ വിണ്ടുവരണ്ടു കിടന്ന നെല്‍പ്പാടം, കഴിഞ്ഞ രാത്രിതകര്‍ത്തുപെയ്ത മഴയില്‍ സജലങ്ങളായിക്കഴിഞ്ഞിരുന്നു. തോട്ടുവരമ്പിലൂടെ ഓടിക്കിതച്ച് ഇടവരമ്പിലെത്തി. അടയാളമായി നാട്ടിയിരുന്ന വടി എപ്പോഴോ വീണുപോയിരുന്നു.
“..റ്റി..റ്റി..റ്റി..”  സങ്കടമടക്കിക്കാത്തിരുന്ന ആ ഇണക്കിളികള്‍ എവിടെനിന്നോ പറന്നെത്തി ഉറക്കെ കരഞ്ഞു.
“..എവിടെ..? എവിടെ എന്റെ മുട്ടകള്‍..? “ എന്ന്  ഹൃദയം പിളര്‍ന്നുകൊണ്ട് അവ
എന്റെ തലക്കുമീതെ വട്ടമിട്ടു.
“ ഞാനെടുത്തു താരാട്ടോ..! വെള്ളമില്ലാത്തിടത്ത്  ഞാന്‍ വച്ചുതരാം നിന്റെ മുട്ട..!”
മുകളിലേക്കു നോക്കി  സാന്ത്വനമേകിയെങ്കിലും, അവ നിര്‍ത്താതെ അലമുറയിട്ടുകൊണ്ടേയിരുന്നു.
പാദത്തിനു മുകളില്‍ വെള്ളം നിറഞ്ഞ ആ കണ്ടത്തിലൂടെ ലക്ഷ്യത്തിലെത്താന്‍ പതിനൊന്നു ചുവട് ഞാന്‍ മുന്നോട്ടു വച്ചു. ഉണങ്ങിയ വൈക്കോല്‍ തുരുമ്പുകളും പുല്‍നാമ്പുകളും തിരയിളക്കത്തില്‍  ഒഴുകിനടന്ന് എന്റെ കാഴ്ച്ച മറച്ചു.
ഒന്നല്ല  രണ്ടല്ല പലതവണ ആ കിളിക്കൂടു ലക്ഷ്യമാക്കി ഞാന്‍ ചുവടുകള്‍ വച്ചു.
ഇല്ല, ആവുന്നില്ല എനിക്കതു കണ്ടുപിടിക്കാന്‍..!
കിളികളുടെ രോദനം എന്റെ നെഞ്ചു തകര്‍‍ക്കുകയാണ്.
നിസ്സഹയനായി അവയെ നോക്കി ഞാ‍ന്‍ കണ്ണീര്‍ വാര്‍ത്തു.
“ ഞാന്‍ കണ്ടില്ല...സത്യായിട്ടും ഞാന്‍ കണ്ടില്ല നിന്റെ മുട്ട..!”
അവസാന വാക്കുകള്‍ ഗദ്ഗദത്തില്‍ മൂടിപ്പോയി.
മൂന്നുനാള്‍ ഞാന്‍ കാലന്‍ കാക്കയില്‍ നിന്നും രക്ഷിച്ച ആ ജീവന്റെ കണങ്ങള്‍,തണുത്തു വിറച്ച്  മഴവെള്ളത്തില്‍ മരവിച്ചുപോകുന്നു..!
ഈശ്വരാ എനിക്കാവുന്നില്ലല്ലോ അതു കണ്ടെടുക്കാന്‍..
മനസ്സും ശരീരവും തളര്‍ന്നു വരമ്പിലേക്കു കുഴഞ്ഞിരിക്കുമ്പോള്‍ ,കിഴക്കെവിടെയോ വീണ്ടും ഇടിവെട്ടി..!കറുത്തമേഘങ്ങളെ ചുമലിലേറ്റി പടിഞ്ഞാറന്‍കാറ്റ് ഓടിയെത്തുകയാണ്..!
വീണ്ടും  മഴയുടെ തുടക്കം..!
“ഈ നശിച്ചമഴ..ഇതാണെല്ലാം തകര്‍ത്തത്..!”
തുള്ളികള്‍ വിതറുന്ന ഇരുണ്ട മാ‍നത്തേക്കു നോക്കി ഞാന്‍ തേങ്ങിക്കരഞ്ഞു..!
പാവങ്ങള്‍.! അവ സഹായമഭ്യര്‍ദ്ധിച്ച് വീണ്ടും വീണ്ടും എനിക്കു മുകളിലൂടെ വട്ടംചുറ്റുകയാണ്..!
ദൂരെനിന്നും മഴയുടെ ഇരമ്പല്‍ കേള്‍ക്കായി.
മുറിവേറ്റ ഹൃദയവും പേറി തേങ്ങിക്കരഞ്ഞുകൊണ്ട് തിരികെ നടക്കുമ്പോള്‍ , പിന്നില്‍ ആശ്രയമറ്റ ആ  ഇണക്കിളികള്‍  നിര്‍ത്താതെ തലതല്ലിക്കരയുന്നുണ്ടായിരുന്നു..!
                                                                                                           
 e-മഷി ഓണ്‍ലൈന്‍ മാഗസിന്‍ ആദ്യ ലക്കത്തില്‍ ഇത് പ്രസിദ്ധീകരിച്ചിട്ടുണ്ട്.                                                                                               
( ചിത്രങ്ങള്‍: ഗൂഗിളില്‍ നിന്നെടുത്ത്  നവീകരിച്ചത് )

74 അഭിപ്രായങ്ങൾ:

  1. ചില ഓര്‍മ്മകള്‍ അങ്ങനെയാണ്,തോരാ മഴപോലെ പെയ്തുകൊണ്ടേയിരിക്കും..!

    മറുപടിഇല്ലാതാക്കൂ
  2. എന്തുമാത്രം മനസ്സില്‍ തട്ടുന്ന വിധമാണീ കുറിപ്പെഴുതിയിരിക്കുന്നതെന്നോ....
    ഗംഭീരമായിട്ടുണ്ട്...... മനോഹരമായിട്ടുണ്ട്....

    എഴുതാന്‍ ഇത്ര മടിയെന്തിനാണെന്നൊരു പരിഭവം മാത്രം..... കൂടുതല്‍ വായിയ്ക്കാന്‍ എനിക്കു ഭാഗ്യമുണ്ടാവട്ടെ....

    മറുപടിഇല്ലാതാക്കൂ
  3. ഒന്നില്‍ കൂടുതല്‍ തവണ വായിച്ചു.അത്രയ്ക്കങ്ങട് ഇഷ്ടമായി. നല്ലൊരു നൊസ്റ്റാല്‍ജിയ ഫീല്‍ ചെയ്യുന്നു.
    അഭിനന്ദനം.

    മറുപടിഇല്ലാതാക്കൂ
  4. മനോഹരമായിരിക്കുന്നു. ഗ്രാമങ്ങളുടെ ഭംഗിയും ലാളിത്യവും നമുക്ക് നഷ്ടമാവുമോ? പഴയ ചലചിത്രങ്ങളിൽ മാത്രമാണ് അടുത്ത തലമുറകൾക്കത് കാണാനുക. നമ്മളൊക്കെ ചെറുപ്പത്തിൽ കണ്ട് പരിചയിച്ച പല കിളികളും പുൽ_ച്ചെടികളും ഇന്ന് കാണാനില്ല! ഇനിയും അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നവ വേറെയും.

    മറുപടിഇല്ലാതാക്കൂ
  5. മനോഹരമായിരിക്കുന്നു ഈ ഓര്‍മ്മക്കുറിപ്പ്‌..
    കുട്ടിത്തം നന്നായി പകര്‍ത്തി വരികളില്‍...
    എല്ലാവരുടെയും ഓര്‍മകളില്‍ ഉണ്ടായിരിക്കും ഇത്തരം ഓര്‍മ്മകള്‍.. പ്രത്യേകിച്ച് പക്ഷി പിടുത്തം..
    എഴുത്ത് തുടരട്ടെ...
    നന്മകള്‍ നേരുന്നു...

    മറുപടിഇല്ലാതാക്കൂ
  6. ഇ മഷിയില്‍ വായിച്ചിരുന്നു. ഹൃദ്യമായ ഈ ബാല്യകാലാനുഭവം ..

    അതീവ ചാരുതയോടെ ലളിതമായി പ്രതിപാദിച്ച ഈ അനുഭവം എല്ലാ വായനക്കാരെയും ഒരു വേള ബാല്യത്തിലേക്ക് തിരികെ നടത്തുമെന്നതില്‍ സംശയമേതുമില്ല !!!

    മറുപടിഇല്ലാതാക്കൂ
  7. മനസ്സിന്റെ ഉള്ളിൽ ഒരു നൊമ്പരമായി മാറിയ എഴുത്ത്,,, ഇതുപോലുള്ള അനുഭവങ്ങൾ എനിക്ക് പലതവണ ഉണ്ടായിട്ടുണ്ട്. പക്ഷിയെയും പക്ഷിക്കൂടിനെയും മറ്റുള്ളർ കാണരുതേ എന്ന് എത്ര തവണയാ പ്രാർത്ഥിച്ചത്! ഒരു വർഷം മുൻപ് വീടിന്റെ ചുമരിനു സമീപം തൂങ്ങുന്ന ഓർക്കിഡ് ചെടിയിൽ ബുൾ‌ബുൾ കൂടുകെട്ടി മുട്ടയിട്ടപ്പോൾ എല്ലാനേരത്തും ശ്രദ്ധ അങ്ങോട്ടായിരുന്നു. എന്നിട്ടും ആ കാലൻ കാക്കകൾ മുട്ടകൊത്തി കുടിക്കുന്നതു കണ്ടപ്പോൾ നെഞ്ചുരുകിയതു പോലെ,,,

    മറുപടിഇല്ലാതാക്കൂ
  8. പ്രഭന്‍ ..അഭിനന്ദനങ്ങള്‍ ..വളരെ ലളിതം

    ആയ എഴുത്തിലൂടെ മനസ്സിലേക്ക് നൊമ്പരം

    ആയി കടന്നു വന്ന കിളികളും അവയുടെ ദുഖവും

    പെട്ടെന്ന് ആരുടേയും ഓര്‍മകളെ ചിറകടിച്ചു ഉണര്ത്തുന്നവ

    തന്നെ...

    അപ്പൊ നര്‍മം മാത്രം അല്ല ഇതും വഴങ്ങും അല്ലെ..വീണ്ടും

    പോരട്ടെ ഇങ്ങനെ രചനകള്‍...

    മറുപടിഇല്ലാതാക്കൂ
  9. മനസ്സിനെ അല്‍പം വേദനിപ്പിച്ചു, വൈകിയെത്തിയ ഈ കഥനം.

    മറുപടിഇല്ലാതാക്കൂ
  10. ലളിതം..സുന്ദരം...

    നന്നായിട്ടുണ്ട് പ്രഭന്‍

    മറുപടിഇല്ലാതാക്കൂ
  11. പൈതലെ വേറിട്ട് പോയ പശുവിനുള്ളാധി പറഞ്ഞറിയിച്ചീടുന്നതെങ്ങനെ.... കിളികളുടെ മുട്ടകൾ ...പ്രളയ മഴയിൽ ഒലിച്ച് പോയപ്പോൾ അത് പ്രഭന്റെ ദുഖം മാത്രമല്ലാ വായനക്കാരുടെ ദുഖവുമാകുന്നൂ...അത്ര മനോഹരമായി ഈ രചനാ ശൈലി....പ്രഭന് ഒരു നല്ല നമ്സ്കാരം...

    മറുപടിഇല്ലാതാക്കൂ
  12. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
  13. വായിച്ചു പോകും തോറും ഹൃദയത്തിലെഴുതി വെച്ച് പോകുന്ന വിസ്മയം.... അതാണീ എഴുത്ത് .. അത്രയ്ക്ക് ഹൃദ്യം പ്രഭേട്ടാ... ആയിരം ആശംസകള്‍...

    മറുപടിഇല്ലാതാക്കൂ
  14. കുഞ്ഞു ഉറുമ്പ് മഴ നനയുന്നത് കണ്ട് ....മാടപ്രാവ് ചിറക്‌ വിരിച്ചു ....എന്തു നല്ല ആശയം വല്ലവരും ശ്രദ്ദിക്കുന്നുടോ മറ്റുള്ളവരെ ...നന്നായി പോസ്റ്റ്‌ .തിരയുടെ ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  15. നന്നായിട്ടുണ്ട് പ്രഭേട്ടാ,മനസ്സിൽ തട്ടുന്ന വിധത്തിൽ പറഞ്ഞിരിക്കുന്നു ആ സംഭവങ്ങളെല്ലാം. അങ്ങനൊരു കിളികളുടെ സങ്കടവും പ്രശ്നങ്ങളും മനസ്സിലാക്കി മനസ്സ് വേദനിക്കണമെങ്കിൽ, ആ മനസ്സ് എത്ര ആർദ്രമാണെന്ന് ഞാനറിയുന്നു. ആശംസകൾ.

    മറുപടിഇല്ലാതാക്കൂ
  16. മനോഹരമായി എഴുതി....
    ഹൃദ്യം. ലളിതം......

    മറുപടിഇല്ലാതാക്കൂ
  17. വളരെ ലളിതവും മനോഹരവുമായിരുന്നു.. റ്റി.. റ്റി.. എന്നു കരയുന്ന ആ പക്ഷിയെ ഓർമ്മിപ്പിച്ചതിനു നന്ദി..
    നായക്കൂട്ടങ്ങളിൽ നിന്നും തന്റെ കുഞ്ഞുങ്ങളേയും മുട്ടകളേയും രക്ഷിക്കാൻ ആ പക്ഷികൾ നടത്തുന്ന സാഹസം ഞാൻ പണ്ട് നോക്കി നിൽക്കാറുണ്ട്..
    വളരെ നന്നായിരിക്കുന്നു… ആശംസകൾ

    മറുപടിഇല്ലാതാക്കൂ
  18. മനോഹരമായി എഴുതി എന്ന് പറഞാൽ പോര എങ്കിലും അതു പറഞ്ഞു ഞാൻ അവസാനിപ്പിക്കുന്നു

    മറുപടിഇല്ലാതാക്കൂ
  19. മനോഹരവും സുന്ദരവുമായ ഒരു ഗ്രാമ ബംഗിയും നിഷ്കളങ്കവും സ്നേഹ സമ്പന്നവുമായ ഒരു ബാല്യവും മികച്ച എഴുത്ത് എന്ന് തന്നെ പറയാം ഇ മഷിയില്‍ നേരെത്തെ വായിച്ചിരുന്നു

    മറുപടിഇല്ലാതാക്കൂ
  20. നല്ല കഥ .ഈ മഷിയില്‍ വായിച്ചിരുന്നു .കുഞ്ഞു നാളിലെ അനുഭവങ്ങള്‍ നിഷ്കളങ്ക മായി പകര്‍ത്തിയിരിക്കുന്നു .ആശംസകള്‍ ....
    പതിനൊന്നു ചുവട് ഞാന്‍ മുന്നോട്ടു വച്ചു.........പുലരി കൂട്ടിലേക്ക്

    മറുപടിഇല്ലാതാക്കൂ
  21. എനിക്ക് കണ്ണ് കാണുന്നില്ല .എന്‍റെ മൂക്കൊലിക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  22. കുറച്ചു നേരത്തേയ്ക്കെങ്കിലും പെരിയാറിന്റെ തീരത്തെ കൈതക്കാടുകൾക്കരികിലെ സർപ്പക്കാവിൽ മാടത്ത കൂടുണ്ടാക്കുന്നതും നോക്കി പതുങ്ങിയിരിക്കുന്ന പഴയ വള്ളി ട്രൌസറിട്ട ഒരു കൊച്ചു ചെക്കനായി ഞാൻ മാറി.
    ഈ ചെക്കൻ ഞാൻ തന്നെയല്ലെ...?!
    നന്നായിരിക്കുന്നു....
    ആശംസകൾ....

    മറുപടിഇല്ലാതാക്കൂ
  23. മനസ്സില്‍ തട്ടുന്ന പോലെ എഴുതി. വേദനകള്‍ അറിയാന്‍ ഒരേ വര്‍ഗ്ഗം തന്നെ ആകണമെന്നില്ല, നിഷ്കളങ്കമായ മനസ്സിലുള്ള സ്നേഹം മതി. അത് ഈ കഥയിലൂടെ പറയുന്നുണ്ട്. ഇ മഷിയിലും വായിച്ചിരുന്നു..

    മറുപടിഇല്ലാതാക്കൂ
  24. ഹൃദ്യവും മനോഹരവുമായ രചന. അഭിനന്ദനങ്ങള്‍...

    മറുപടിഇല്ലാതാക്കൂ
  25. ഹൃദയസ്പര്‍ശിയായി എഴുതാന്‍ പ്രഭനു കഴിഞ്ഞു.....
    വായിക്കാന്‍ കഴിഞ്ഞതിലെ സന്തോഷം സ്നേഹത്തോടെ അറിയിക്കുന്നു.........

    മനു.....

    മറുപടിഇല്ലാതാക്കൂ
  26. എത്ര സുന്ദരമായ രചന.
    മനസ്സില്‍ ഒരു കുളിര്‍ മഴ പെയ്തിറങ്ങുന്ന പോലെയുള്ള വായനാ സുഖം.

    മറുപടിഇല്ലാതാക്കൂ
  27. കുഞ്ഞുനാളിലെ നിര്‍മ്മല മനസ്സിന്റെ ഓര്‍മ്മ ചെപ്പില്‍ നിന്നും ഒരു ഹൃദ്യമായ രചന. പതിവു തമാശ പോസ്റ്റുകളില്‍ നിന്നും വ്യത്യസ്തമായി ഇത്തവണ മനസ്സൊന്നു നനഞ്ഞു.

    മറുപടിഇല്ലാതാക്കൂ
  28. വളരെ നന്നായിട്ടുണ്ട് ചേട്ടാ...
    നമ്മുടെ പുഞ്ചയും, നാഴികമണിയാവുന്ന തീവണ്ടിശബ്ദവും എല്ലാം അക്ഷരങ്ങളിലൂടെ തെളിയുമ്പോള്‍ ഒരു വല്ലാത്ത സുഖം.
    ആദ്യമായിട്ടാണ് "പുലരി" വായന. തുടര്‍ന്നും എഴുതൂ..

    മറുപടിഇല്ലാതാക്കൂ
  29. നഷ്ടപ്പെട്ടുപോയ ഒരു കാലം. നഷ്ടപ്പെട്ടുപോയ നിഷ്കളങ്കതയുടെ ബാല്യവും.

    മറുപടിഇല്ലാതാക്കൂ
  30. മഷിയിൽ വായിച്ചു എന്ന് പറഞ്ഞിരുന്നല്ലോ? :) ലളിതം, സുന്ദരം മനോഹരം...

    മറുപടിഇല്ലാതാക്കൂ
  31. നന്നായിട്ടുണ്ട് ട്ടോ പ്രഭന്‍ ചേട്ടാ, ഹൃദ്യമായ ശൈലി. അഭിനന്ദനങ്ങള്‍.

    മറുപടിഇല്ലാതാക്കൂ
  32. ഹൃദയസ്പര്‍ശിയായ ഈ ഓര്‍മ്മക്കുറിപ്പ്‌.. വളരെ മനോഹരമായിരിക്കുന്നു ...!


    പുലരിയില്‍ ഇപ്പോള്‍ നര്‍മ്മം കാണാറില്ലാല്ലോ പ്രഭേട്ടാ...

    മറുപടിഇല്ലാതാക്കൂ
  33. പ്രഭാന്‍ ചാ മനസ്സില്‍ പതിച്ച കഥ ......
    ഇഷ്ടം ആയി എന്നതിനപ്പുറം കുറെ നാളുകള്‍ മനസ്സില്‍ സൂക്ഷിക്കാന്‍ ഒരു കഥ , പഠിക്കുമ്പോ ഒരു ഇംഗ്ലീഷ് കഥ പഠിച്ചിരുന്നു കുരുവികള്‍ എന്നാണു അതിനെ പേര് , ആ കുരുവികളെ ഞാന്‍ ഇന്നും ഓര്‍ക്കുന്നു അത് പോലെ ഇതും ഓര്‍മകളില്‍ താങ്ങും തീര്‍ച്ച സ്നേഹാശംസകളോടെ പുണ്യവാളന്‍

    മറുപടിഇല്ലാതാക്കൂ
  34. ബാല്യകാലത്തെ ഓര്‍മ്മകള്‍ ഇങ്ങനെ ഓര്‍ത്തെടുത്തു എഴുതാന്‍ കഴിയുക എന്നതും ഒരു നല്ല അനുഗ്രഹമാണ് ,അത് വിവരിക്കുന്നതില്‍ തീര്‍ച്ചയായും എഴുത്തുകാരന്‍ വിജയിച്ചിരിക്കുന്നു ,,അഭിനന്ദനങ്ങള്‍!!

    മറുപടിഇല്ലാതാക്കൂ
  35. വരാൻ വൈകി. മകളുടെ വിവാഹത്തിന്റെ തിരക്കിലായിരുന്നു.

    കഥ മനസ്സും നിറച്ചു കണ്ണുകളും നിറച്ചു.
    എഴുത്തുകാരന്റെ നന്മയുള്ള ആ മനസ്സാണ് ഓരോവരിയിലും ഞാൻ കണ്ടത്.
    അതിമനോഹരമായ ഭാഷാഭംഗിയും, വിവരണവും.
    ആശംസകൾ...........

    മറുപടിഇല്ലാതാക്കൂ
  36. വരാൻ വൈകി. മകളുടെ വിവാഹത്തിന്റെ തിരക്കിലായിരുന്നു.

    കഥ മനസ്സും നിറച്ചു കണ്ണുകളും നിറച്ചു.
    എഴുത്തുകാരന്റെ നന്മയുള്ള ആ മനസ്സാണ് ഓരോവരിയിലും ഞാൻ കണ്ടത്.
    അതിമനോഹരമായ ഭാഷാഭംഗിയും, വിവരണവും.
    ആശംസകൾ...........

    മറുപടിഇല്ലാതാക്കൂ
  37. എന്തിനെന്നറിയില്ല ,മനസ്സില്‍ സങ്കടം വന്നു നിറഞ്ഞത്‌ ............പഴയ അഞ്ചു വയസ്സുകാരനായി പോയി.................ഒരു നിമിഷം..........
    ആശംസകള്‍ ..................

    മറുപടിഇല്ലാതാക്കൂ
  38. മനസ്സില്‍ തട്ടുന്ന എഴുത്ത്... നന്നായി.

    മറുപടിഇല്ലാതാക്കൂ
  39. ദൂര ദര്‍ശനില്‍ നല്ല പഴയ ക്ലാസിക് കഥകളുടെ ദൃശ്യാവിഷ്കാരം കാണാന്‍ എനിക്ക് വല്ലാത്ത ഇഷ്ടമാണ്. ഫ്രെയിം ബൈ ഫ്രെയിം, വേര്‍ഡ്‌ ബൈ വേര്‍ഡ്‌, ചിത്രത്തെ അങ്ങനെ വരച്ചുകാട്ടി. വായിച്ചു തീര്‍ന്നാലും അങ്ങനെ കിടക്കും. അനുഭവിച്ചു എഴുതി എന്ന് തോന്നുന്നു. അതിനേക്കാള്‍ അനുഭവം പകര്‍ന്നു നല്‍കി.

    ലളിതമായ വാക്കുകളിലൂടെ, ലളിതമായ ആശയങ്ങളിലൂടെ മഹത്തായ കഥകള്‍ സൃഷ്ടിക്കുന്ന പാടവം അന്യമായിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ താങ്കള്‍ക്ക് മുന്നില്‍ ഒരു സ്രാഷ്ടാംഗ പ്രണാമം.

    മറുപടിഇല്ലാതാക്കൂ
  40. വൈകിയെത്തിയ എന്നെ പിടിച്ചിരുത്തി മനോഹരമായ ഈ കുറിപ്പ്. അഭിനന്ദനങ്ങള്‍.

    മറുപടിഇല്ലാതാക്കൂ
  41. ഹൊ എത്ര നല്ല ഒർമകൾ അല്ലേ
    നന്നായി എഴുതുകയും ചൈതു

    മറുപടിഇല്ലാതാക്കൂ
  42. ഹൃദയസ്പര്‍ശിയായ ഈ ഓര്‍മ്മക്കുറിപ്പ്‌.. വളരെ മനോഹരമായിരിക്കുന്നു ...!

    മറുപടിഇല്ലാതാക്കൂ
  43. വായിക്കുമ്പോള്‍ ഞാന്‍ വീണ്ടും കുട്ടിയായി ..
    പണ്ടത്തെ അതെ വള്ളി ട്രൌസറുകാരന്‍ ..
    പ്രഭേട്ട ഹൃദയസ്പര്‍ശിയായി എഴുതി ..ഒരുപാടു ഇഷ്ടപ്പെട്ടു ..
    സ്നേഹാശംസകള്‍ .

    മറുപടിഇല്ലാതാക്കൂ
  44. പരിചയപ്പെടാന്‍ കഴിഞ്ഞതില്‍ ഭാഗ്യം.വീണ്ടും വരാം.

    മറുപടിഇല്ലാതാക്കൂ
  45. മനോഹരമായ ...അവതരണം..! 'ഇട്രാചികിളി '...ഈ പക്ഷിയെ കണ്ടിട്ടുണ്ടെങ്കിലും പേര് ഇപ്പോഴാ മനസിലായത്...
    വായനകാരന്റെ മനസില്‍ തങ്ങി നില്‍ക്കുന്ന വിധം വളരെ ലളിതമായ രീതിയില്‍ എഴുതിയ താങ്കള്‍ക്ക് എന്റെ സ്നേഹം നിറഞ്ഞ ആശംസകള്‍...!

    മറുപടിഇല്ലാതാക്കൂ
  46. ഇട്രാച്ചിയെ കണ്ടതു മുതല്‍ അവന്‍ ഉറങ്ങുന്നതുവരെ നല്ല മിഴിവുണ്ട്. തുടര്‍ന്ന് അതേ മിഴിവില്ല. പിറ്റേന്ന് മുട്ടതേടിച്ചെന്ന കുഞ്ഞുന്റെ പറച്ചിലൊക്കെ മുഴച്ചു നില്‍‌ക്കുന്നതുപോലെ തോന്നി.
    പെരുമഴ ആയിലെങ്കിലും നനവു തരുന്നുണ്ട് കഥ.

    മറുപടിഇല്ലാതാക്കൂ
  47. മനുഷ്യന്‍ എങ്ങിനെ ആയിരിക്കണം എന്ന് ഭംഗിയുള്ള ഒരോര്മ്മയിലൂടെ ചിന്തിപ്പിക്കുന്നു.
    മനുഷ്യന്റെ നഷ്ടപ്പെടുന്ന സ്നേഹവും സാന്ത്വനവും ഓര്‍മ്മപ്പെടുത്തുന്ന ഓര്‍മ്മ...
    നന്നായിരിക്കുന്നു. ഏറെ ഇഷ്ടപ്പെട്ടു.

    മറുപടിഇല്ലാതാക്കൂ
  48. ഒരുപാടു ഇഷ്ടപ്പെട്ടു വളരെ മനോഹരമായ അവതരണം.

    മറുപടിഇല്ലാതാക്കൂ
  49. നിഷ്ക്കളങ്കമായ ബാല്യത്തിലേക്ക് നമ്മെ കൂട്ടിക്കൊണ്ടുപോകുന്ന കഥ. വളരെ അപൂര്‍വ്വമായി മാത്രം നമ്മള്‍ക്ക് ലഭിക്കാറുള്ള ഇത്തരം വായനാസുഖമുള്ള കഥകള്‍ ഇനിയും പ്രതീക്ഷിക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  50. ഒരു ഓര്‍മ്മക്കുറിപ്പ്‌ വായിച്ചു തീരുമ്പോള്‍ ഒരിക്കലും തിരിച്ചു കിട്ടാത്ത എന്തിനോക്കെയോ വേണ്ടി മനസ്സ് കൊതിച്ചു പോകും. ബാല്യകാലത്തിന്റെ മധുര സ്മരണകളെ വളരെ ലളിതമായ ഭാഷയില്‍ അവതരിപ്പിച്ചു. ആശംസകള്‍.

    മറുപടിഇല്ലാതാക്കൂ
  51. ഹൃദയം അലിയിക്കുന്ന കഥ. ഇഷ്ട്ടപെട്ടു.

    മറുപടിഇല്ലാതാക്കൂ
  52. nannaayirikkunnu prabhan...
    kunju manassiloode nalla nadatham..

    മറുപടിഇല്ലാതാക്കൂ
  53. അതി മനോഹരം സുഹൃത്തേ.... ലാളിത്യവും നിഷ്കളങ്കതയും കൊണ്ട് എനിയ്ക്കും നൊന്തു. ഒരുപാടിഷ്ടമായി. അഭിനന്ദനങ്ങള്‍.

    മറുപടിഇല്ലാതാക്കൂ
  54. തോരാമഴ പോലത്തെ ഓർമ്മകളെ മഴയുടെ കുളിരോടെ, തനിമയോടെ,ആർദ്രതയോടെ വരച്ചിട്ടു. സുന്ദരമായി രചന. മാഞ്ഞു പോകാത്ത അനുഭവമായി.

    മറുപടിഇല്ലാതാക്കൂ
  55. പ്രഭന്‍ ഭായ് ,
    ആര്‍ഭാടങ്ങളൊ , ആരവങ്ങളൊ ഇല്ലാതേ
    വളരെ മനോഹരമായി എഴുതിയ വരികള്‍ ..
    ഒരു കുഞ്ഞു മനസ്സിന്റെ വിഹ്വലതകള്‍ , ആ മനസ്സിനുള്ളില്‍
    ഇരുന്ന് തന്നെ പകര്‍ത്തി വച്ചിരിക്കുന്നു .....
    മഴ.. കുളിരും , പ്രണയവും , ഗൃഹാതുരത്വവുമായി
    വരികളില്‍ നിറയുമ്പൊള്‍ , അതു ചെറു നൊമ്പരമായി
    മനസ്സിനേ പാടത്തേക്ക് ആകുലതയോടെ കൂട്ടുന്ന ആ കുഞ്ഞു
    മനസ്സിനൊപ്പൊം ഞാനും സഞ്ചരിച്ചൂ ..
    വളരെ ഇഷ്ടമായീ ഈ കുഞ്ഞു മനസ്സാം കഥ ..
    ( ഇവിടെ വരുവാന്‍ വൈകി പൊകുന്നു , പുതിയ പൊസ്റ്റ് വരുമ്പൊള്‍
    ഒന്നു മെയില്‍ അയ്ക്കുവാന്‍ അപേക്ഷ ഭായ് )

    മറുപടിഇല്ലാതാക്കൂ
  56. ബാല്യകാല സ്മരണകള്‍... പതിവുപോലെ പ്രഭന്റെ വിവരണം. അസ്സലായി.

    മറുപടിഇല്ലാതാക്കൂ
  57. ഇത് ഇ മഷിയില്‍ വായിച്ചിരുന്നു. ഇവിടെ ഇട്ടതു കണ്ടില്ല . അവിടെ പറഞ്ഞത് ഒന്ന് ആവര്‍ത്തിച്ചോട്ടെ
    "പ്രഭന്‍ ചേട്ടന്റെ കഥ മഴ വന്ന നാള്‍ ഒരു കൊച്ചു കുഞ്ഞിന്റെ മനസ്സോടെയാണ് ഞാന്‍ വായിച്ചു തീര്‍ത്തത്.. വായിക്കാത്തവര്‍ അതിനു വേണ്ടി കൊച്ചു കുഞ്ഞിന്റെ മനസ്സുമായി അങ്ങോട്ട്‌ പോകണമെന്നില്ല .. വായിക്കുമ്പോള്‍ താനേ ആയിക്കൊള്ളും.. അതാണ്‌ ആ കഥ നല്‍കുന്ന ഭാവപ്രപഞ്ചം.. കൊച്ചു കുട്ടികളുടെ മനസ്സിലെ ആശങ്കകള്‍ വലിയവരെക്കള്‍ എത്രയോ വലുതാണ്‌.. അവരുടെ സ്നേഹവും കരുതലും എല്ലാം. പക്ഷെ വലിയവരുടെ കണ്ണില്‍ അത് പെടാറില്ല.. കുഞ്ഞു നൊമ്പരം ബാക്കി വച്ച് അവസാനിപ്പിച്ച എഴുത്ത്. മനോഹരം "

    ഇവിടെ വീണ്ടും വായിച്ചു. വീണ്ടും ഓര്‍മകളില്‍ ബാല്യം വീണ്ടെടുത്ത്‌ നനഞ്ഞു

    മറുപടിഇല്ലാതാക്കൂ
  58. നഷ്ടബാല്യത്തിലേക്ക്‌ കൈപിടിച്ചുകൊണ്ടുപോകുന്ന മനോഹരമായ കഥ. നോസ്റ്റാൾജിക്ക്‌

    മറുപടിഇല്ലാതാക്കൂ
  59. മനസ്സില്‍ തൊടുന്ന കഥ..... ഇത്രയും ലളിതമായി എഴുതി ഹൃദയ സ്പര്ഷിയാക്കി മാറ്റുന്നതിന്റെ രസതന്ത്രം എനിക്ക് കൂടി പറഞ്ഞു തരോ? നന്നായിട്ടുണ്ട്.. ;-) ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  60. നിഷ്കളങ്കമായ വരികളിലൂടെ പറഞ്ഞ ഈ ഓര്‍മ്മകള്‍ നല്ല ഒരു വായന സമ്മാനിച്ചു

    മറുപടിഇല്ലാതാക്കൂ

  61. ഈ കഥ എന്റെ മനസ്സിനെ സ്പർശിച്ചു, നൊമ്പരപ്പെടുത്തി. പാവം എന്റെ കിളിക്കൂട്‌ ഒഴിഞ്ഞുകിടക്കുന്നു

    മറുപടിഇല്ലാതാക്കൂ
  62. ജീവിക്കുന്ന ഓര്‍മ്മകള്‍ വളരെ നന്നായി വരച്ചിട്ടു
    അസാധാരണ മിഴിവോടെ എഴുതി
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  63. പല തിരക്കുകാരണം വായിക്കാന്‍ താമസിച്ചുപോയി. ഓര്‍മ്മ നന്നായി വിവരിച്ചിരിക്കുന്നു. ഹൃദയത്തില്‍ തൊടുന്ന രചനാശൈലി.

    മറുപടിഇല്ലാതാക്കൂ
  64. മനോഹരമായ ഒരോര്‍മ്മക്കുറിപ്പ്.. ആശംസകള്‍ !

    മറുപടിഇല്ലാതാക്കൂ
  65. നന്നായിട്ടുണ്ട് വീണ്ടും വളരെ ഒത്തിരി പോരട്ടെ
    എന്റെ ബ്ലോഗ്‌ വിസിറ്റ് ചെയ്തതില്‍ നന്ദി ശ്രീ
    വീണ്ടും വരിക ... സ്നേഹ പൂര്‍വ്വം സന്തോഷ്‌ നായര്‍

    മറുപടിഇല്ലാതാക്കൂ
  66. status message ആയി പുലരിയിലേക്ക് സ്വാഗതം എന്നെഴുതി എന്നെപ്പോലൊരു പാവം വായനക്കാരിയെ പറ്റിക്കാമോ? ഇവിടെ പുതിയ പോസ്റ്റ് ഒന്നുമില്ല.പശുക്കുട്ടി മ്പേ മ്പേ കരഞ്ഞുകൊണ്ട് കഠിനമായി പ്രതിഷേധിച്ചിരിക്കുന്നു..... ങാ.

    മറുപടിഇല്ലാതാക്കൂ
  67. പശുക്കുട്ടിക്കു ഒപ്പം ഞാനും പ്രതിഷേധത്തില്‍ പങ്കുകൊള്ളുന്നു ...ഹും

    മറുപടിഇല്ലാതാക്കൂ
  68. കൊള്ളാം... എല്ലാ കാര്യങ്ങളും ചിലർക്ക് ഗുണകരമാകുമ്പോ മറ്റു പലർക്കും അതു നൊമ്പരമാകുന്നു..

    എല്ലാ ആശംസകളും

    മറുപടിഇല്ലാതാക്കൂ
  69. വളരെ ഹൃദയസ്പ൪ശിയ‌ായ കഥ ബാല്യകാലത്തിലേക്ക് തിരിച്ചു പോയതുപോലെ

    മറുപടിഇല്ലാതാക്കൂ
  70. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
  71. മനോഹരമായിരിക്കുന്നു പ്രഭന്‍.ചെറിയ ഒരു കുട്ടിയുടെ മനസ്സിന്‍റെ വിഹ്വലതകള്‍ അതി സുന്ദരമായി ആവിഷ്കരിച്ചു .അഭിനന്ദനങ്ങള്‍

    മറുപടിഇല്ലാതാക്കൂ
  72. ഇവിടെ വരാന്‍ താമസിച്ചല്ലോ.ഭഗവതിയോടെ മഴ പെയ്യരുതേ എന്ന് പ്രാര്‍ത്ഥിപ്പിച്ച എഴുത്ത്. അവസാനം ഒരു നൊമ്പരം നീറ്റലായി മനസ്സില്‍ നിറച്ചത് കഥാകാരന്റെ കഴിവ്.

    മറുപടിഇല്ലാതാക്കൂ
  73. മനസ്സിലേക്ക് കിനിഞ്ഞിറങ്ങുന്ന ലളിതസുന്ദരമായ രചനാരീതി ആകര്‍ഷകമായിരിക്കുന്നു.
    ഇപ്പോള്‍ നോക്കിയപ്പോഴാണ് കുറെ പോസ്റ്റുകള്‍ കാണാന്‍ കഴിഞ്ഞിട്ടില്ലെന്ന് മനസ്സിലായത്.വായിക്കുകയാണ്............................
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ